• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, November 8, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

കേരളത്തിൽ 102 പാക്ക് പൗരൻമാർ; ഉടൻ തിരിച്ചുപോകാൻ നിർദ്ദേശം; സമയപരിധി നൽകി

Editor by Editor
April 25, 2025
in Kerala Malayalam News
0
indian army
10
SHARES
346
VIEWS
Share on FacebookShare on Twitter

തിരുവനന്തപുരം: ജമ്മു കശ്‌മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പാശ്‌ചാത്തലത്തിൽ കേരളത്തിലുള്ള മുഴുവൻ പാക്കിസ്‌ഥാൻ പൗരൻമാർക്കും തിരികെ മടങ്ങാൻ നിർദ്ദേശം നൽകി. നിലവിൽ 102 പാക്കിസ്‌ഥാൻ പൗരൻമാരാണ് കേരളത്തിലുള്ളത്. ഇതിൽ പകുതി പേരും ചികിൽസാ സംബന്ധമായ മെഡിക്കൽ വിസയിൽ എത്തിയവരാണ്. കുറച്ചുപേർ വ്യാപാര ആവശ്യങ്ങൾക്കെത്തി.

മെഡിക്കൽ വിസയിൽ എത്തിയവർ ഈ മാസം 29നും മറ്റുള്ളവർ 27ന് മുൻപും രാജ്യം വിടണമെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഇത് വിദേശകാര്യ മന്ത്രാലയം പാക്ക് പൗരൻമാരെ അറിയിച്ചു. തമിഴ്‌നാട്ടിലുള്ള 200ഓളം പാക്ക് പൗരൻമാരെ തിരിച്ചയക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. പാക്കിസ്‌ഥാൻ പൗരൻമാർക്കുള്ള എല്ലാത്തരം വിസാ സർവീസുകളും ഇന്ത്യ സസ്‌പെൻഡ് ചെയ്‌തിരുന്നു.

പാക്കിസ്‌ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. സാർക്ക് വിസാ ഇളവ് പദ്ധതിയിലൂടെ പാക്ക് പൗരൻമാർക്ക് ഇന്ത്യയിൽ പ്രവേശിക്കാനാകില്ലെന്നും അത്തരത്തിൽ എത്തിയവർ 48 മണിക്കൂറിനകം രാജ്യം വിടണമെന്നും കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ഇവർക്കുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്. സിന്ധൂനദീജല കരാർ മരവിപ്പിച്ചുകൊണ്ടുള്ള വിജ്‌ഞാപനവും കേന്ദ്ര സർക്കാർ പുറത്തിറക്കി.

പഞ്ചാബിലെ അട്ടാരി, ഹുസൈനിവാല, സഡ്‌കി അതിർത്തികളിൽ പാക്കിസ്‌ഥാൻ റേഞ്ചേഴ്‌സുമായി ചേർന്ന് ബിഎസ്എഫ് ദിവസേന നടത്താറുള്ള റിട്രീറ്റ്‌ സെറിമണി ഒഴിവാക്കി. ഇരു രാജ്യങ്ങളുടെയും സൈനിക കമാൻഡർമാർ നടത്തിവരുന്ന പ്രതീകാൽമക ഹസ്‌തദാനം ഇനിയുണ്ടാകില്ല. ഇരുവിഭാഗത്തെയും ഗേറ്റുകളും പരേഡിൽ ഉടനീളം അടഞ്ഞുകിടക്കും.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്‌മീരിൽ ഒറ്റപ്പെട്ടുപോയ 73 മലയാളികളെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് നോർക്ക അറിയിച്ചു. ആറ് സംഘങ്ങളിൽ ഉൾപ്പെട്ടവരാണിവർ. നേരത്തെ, നോർക്കയുടെ ഹെൽപ്പ് ലൈനിൽ ഇവർ രജിസ്‌റ്റർ ചെയ്‌തെങ്കിലും പിന്നീട് ഇവരുമായുള്ള ബന്ധം നഷ്‌ടമായി. ഇതുവരെ 51 സംഘങ്ങളിലെ 560ലധികം മലയാളികളെ കണ്ടെത്തി കശ്‌മീരിന് പുറത്തെത്തിക്കാൻ കഴിഞ്ഞു.

Next Post
a5fee32a 82c1 452f bcbb dc0c416ae2c6.jpeg

ആരാധന ജീവിതവും ബന്ധങ്ങളിലെ വിശുദ്ധിയും

Popular News

  • shabna mahmod (2)

    യുകെ ഇമിഗ്രേഷൻ പരിഷ്‌കരണത്തിന് ഡാനിഷ് മാതൃക

    10 shares
    Share 4 Tweet 3
  • ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് തകർന്നു: ജീവനക്കാർക്ക് ശമ്പളമില്ല, പാഴ്സലുകൾ ട്രാക്ക് ചെയ്യാനാവുന്നില്ല

    10 shares
    Share 4 Tweet 3
  • ‘വീടിന് മേലുള്ള നികുതി, ഭീഷണിപ്പെടുത്തലാണ്’; പ്രോപ്പർട്ടി ടാക്സ് നിർത്തലാക്കണമെന്ന് സ്ലൈഗോ കൗൺസിലർ

    10 shares
    Share 4 Tweet 3
  • യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; ബാലെ അധ്യാപകന് ഏഴ് വർഷം തടവ്

    11 shares
    Share 4 Tweet 3
  • വധശ്രമം, മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതര കേസുകളിൽ; അന്താരാഷ്ട്ര വാറന്റിൽ 11 പേരെ ഗാർഡൈ അറസ്റ്റ് ചെയ്തു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha