പ്രശസ്തമായ സ്ലൈഗോയിലെ ഒരു ബീച്ചിൽ വാരാന്ത്യത്തിൽ ഉണ്ടായ അപകടത്തിൽ അലൻ സിംഗ് എന്ന ഏഴ് വാസയുകാരന് ദാരുണാന്ത്യം.
സ്ലൈഗോ തീരത്ത് പതിവായി തിരക്കുള്ള സ്ഥലമായ ലിസാഡെൽ ബീച്ചിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഉച്ചകഴിഞ്ഞ് ഏകദേശം 3 മണിയോടെ, ഒരു കുട്ടി വെള്ളത്തിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടതിനെ തുടർന്ന് പൊതുജനങ്ങൾ എമർജൻസി സർവീസസ്സിനെ വിവരമറിയിച്ചു.
രക്ഷാ ഹെലികോപ്റ്റർ അയച്ചതുൾപ്പെടെയുള്ള ദ്രുത നടപടികളിൽ അലൻ സിങ്ങിനെ സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തുവെങ്കിലും, അവിടെ വെച്ച് മരണം സ്ഥിതീകരിക്കുകയായിരുന്നു.
വെറും ഏഴ് വയസ്സുള്ള അലൻ, സ്ലൈഗോയിലെ ബാലിസോഡേറിൽ മാതാപിതാക്കളായ ഇക്ബാൽജീത് സിംഗ്, ആൻഡ്രിയ സുറിക്കോവ, സഹോദരി എന്നിവരോടൊപ്പം താമസിച്ച് വരികയായിരുന്നു. സെന്റ് ജോൺസ് നാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. അലന്റെ പെട്ടെന്നുള്ള വിയോഗ വാർത്ത സഹപാഠികളെയും അധ്യാപകരെയും വിശാലമായ സ്കൂൾ സമൂഹത്തെയും ഞെട്ടലിലും ദുഃഖത്തിലും ആഴ്ത്തിയിരിക്കുകയാണ്.
കുടുംബത്തിന് പിന്തുണയുമായി സ്കൂളും പ്രാദേശിക സമൂഹവും അണിനിരന്നു. ദുരന്തത്തെത്തുടർന്ന് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഗ്രീഫ് കൗൺസിലിംഗ് ലഭ്യമാക്കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട കൃത്യമായ സാഹചര്യങ്ങൾ ഇപ്പോഴും അന്വേഷണത്തിലാണ്. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്നാൽ മരണകാരണത്തെക്കുറിച്ച് പൂർണ്ണ അന്വേഷണം നടക്കുന്നുണ്ടെന്ന് ഗാർഡ സ്ഥിരീകരിച്ചു.
സ്ലൈഗോയുടെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ലിസാഡെൽ ബീച്ച്, പ്രത്യേകിച്ച് ചൂടുള്ള മാസങ്ങളിൽ ഒരു ജനപ്രിയ സ്ഥലമാണ്. പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട ഈ പ്രദേശം, പക്ഷേ, അയർലണ്ടിലെ പല തീരദേശ സ്ഥലങ്ങളെയും പോലെ, മാറിക്കൊണ്ടിരിക്കുന്ന വേലിയേറ്റങ്ങളും പ്രവാഹങ്ങളും കാരണം അപകടസാധ്യതകൾ സൃഷ്ടിച്ചേക്കാം. തുറന്ന വെള്ളത്തിന് സമീപം ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു ദുരന്ത ഓർമപ്പെടുത്തലാണ് ഈ സംഭവം.
ബുധനാഴ്ച വൈകുന്നേരം 4-നും 7-നും ഇടയിൽ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ആദരാഞ്ജലികൾ അർപ്പിക്കാനായി ക്രമീകരണങ്ങൾ ഉണ്ടാകും. വ്യാഴാഴ്ച രാവിലെ 9-ന് കാവനിലെ ലേക്ക്‌ലാൻഡ്സ് ശ്മശാനത്തിലേക്ക് അലന്റെ മൃതദേഹം കൊണ്ടുപോകും.
പ്രാദേശിക കൗൺസിലർമാരും കമ്മ്യൂണിറ്റി നേതാക്കളും അനുശോചനം രേഖപ്പെടുത്തി. സെന്റ് ജോൺസ് നാഷണൽ സ്കൂൾ ഹൃദയംഗമമായ അനുശോചനം അറിയിച്ചുകൊണ്ട് ഒരു ഹ്രസ്വ പ്രസ്താവന പുറത്തിറക്കി:
“അലൻ ഞങ്ങളുടെ ക്ലാസ് മുറികളിൽ തിളക്കമാർന്നതും സന്തോഷപ്രദവുമായ സാന്നിധ്യമായിരുന്നു. അലനെ അറിയുന്ന എല്ലാവർക്കും അദ്ദേഹത്തെ വളരെയധികം നഷ്ടമാകും. സങ്കൽപ്പിക്കാനാവാത്ത ഈ സമയത്ത് ഞങ്ങളുടെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമുണ്ട്.”
വേനൽക്കാലം അടുക്കുമ്പോൾ, ബീച്ച് സുരക്ഷയെയും അടിയന്തര തയ്യാറെടുപ്പിനെയും കുറിച്ചുള്ള ചർച്ചകൾക്ക് ഈ ദുരന്തം വീണ്ടും തുടക്കമിട്ടിട്ടുണ്ട്.
തീരദേശ പ്രദേശങ്ങൾ സന്ദർശിക്കാൻ പദ്ധതിയിടുന്ന കുടുംബങ്ങൾക്ക്, കുട്ടികളുടെ മേൽനോട്ടവും, റിപ്പ് കറന്റുകളെക്കുറിച്ചുള്ള അവബോധവും, പ്രാദേശിക നീന്തൽ ഉപദേശങ്ങൾ പാലിക്കലും ഐറിഷ് വാട്ടർ സേഫ്റ്റി നിർദ്ദേശിക്കുന്നു.
സമീപ വർഷങ്ങളിൽ ഐറിഷ് ബീച്ചുകളിൽ സംഭവിക്കുന്ന ആദ്യത്തെ മരണ സംഭവമല്ല ഇത്. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ മുങ്ങിമരണങ്ങളും ജലവുമായി ബന്ധപ്പെട്ട അപകടങ്ങളും കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര ജല സുരക്ഷാ കാമ്പയിൻ രാജ്യവ്യാപകമായി നടന്നുവരുന്നു.
ബാലിസോഡേറിലെയും സ്ലൈഗോ പ്രദേശത്തെയും സമൂഹം ഈ ഹൃദയഭേദകമായ നഷ്ടവുമായി പൊരുത്തപ്പെടുമ്പോൾ, അലൻ സിങ്ങിന്റെ ഓർമ്മകൾ അദ്ദേഹത്തെ അറിയുന്ന എല്ലാവരും വിലമതിക്കും.
അലന് നിത്യശാന്തി ലഭിക്കട്ടെ.