• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Monday, June 16, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam United Kingdom News / UK Malayalam News

‘പിറവിയിലേ സ്ത്രീയെങ്കിൽ മാത്രമേ സ്ത്രീയാകൂ’, സ്ത്രീയ്ക്ക് നിർവചനവുമായി ബ്രിട്ടീഷ് സുപ്രീംകോടതി

Editor by Editor
April 18, 2025
in United Kingdom News / UK Malayalam News
0
british supreme court definition for woman
10
SHARES
349
VIEWS
Share on FacebookShare on Twitter

ലണ്ടൻ: ജീവശാസ്ത്രപരമായി സ്ത്രീയായി ജനിച്ചവർ മാത്രമേ ‘സ്ത്രീ’യെന്ന നിർവചനത്തിൽപ്പെടൂവെന്ന് യുകെ സുപ്രീംകോടതി. സ്ത്രീ എന്നതിന്റെ നിയമപരമായ നിർവചനം ജനനസമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ജസ്റ്റിസ് പാട്രിക് ഹോഡ്‌ജ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ബുധനാഴ്ച ഏകകണ്ഠമായി വിധിച്ചു. ഇതാണ് 2010-ലെ യുകെ ‘ലിംഗസമത്വനിയമം’ (ഇഎ) അനുശാസിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, ഇഎ പ്രകാരം ട്രാൻസ്ജെൻഡറുകൾക്ക് വിവേചനത്തിൽനിന്ന് സംരക്ഷണം ലഭിക്കുമെന്ന് കോടതി പറഞ്ഞു. സ്കോട്ടിഷ് സർക്കാരും ‘ഫോർ വിെമൻ സ്കോട്ട്‌ലൻഡ്’ (എഫ്ഡബ്ല്യുഎസ്) എന്ന സ്ത്രീ അവകാശസംഘടനയും തമ്മിൽ‍ വർഷങ്ങളായുള്ള നിയമപോരാട്ടത്തിന്റെ പരിസമാപ്തിയാണ് വിധി.

ലിംഗമാറ്റത്തിലൂടെ സ്ത്രീയായി എന്നത് അംഗീകരിച്ചുള്ള സർട്ടിഫിക്കറ്റുകൾ (ജിആർസി) ലഭിച്ച രാജ്യത്തെ ട്രാൻസ്ജെൻഡറുകളെ സ്ത്രീയായി പരിഗണിക്കാനാവില്ലെന്ന് വിധി വ്യക്തമാക്കുന്നു. ട്രംപിന്റെ ഭരണത്തിൽ യുഎസിൽ ട്രാൻസ്ജെൻഡറുകൾ അടിച്ചമർത്തൽ നേരിടുമ്പോഴാണിത്. ട്രാൻസ് വിഷയത്തിൽ മൗനംപാലിക്കുന്ന പ്രധാനമന്ത്രി കെയ്ർ സ്റ്റാമറുടെ ലേബർ സർക്കാരിനുമേൽ വിധി കൂടുതൽ സമ്മർദമുണ്ടാക്കിയേക്കും.

ഫോർ വിമെൻ സ്കോട്ട്‌ലൻഡ് v/s സ്റ്റേറ്റ് ഓഫ് സ്കോട്ട്‌ലൻഡ്

ലിംഗസമത്വനിയമത്തിന്റെ (ഇഎ) വ്യാഖ്യാനങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു നിയമപോരാട്ടത്തിന്റെ കാതൽ. സ്കോട്ട്‌ലൻഡിലെ പൊതുസ്ഥാപനങ്ങളുടെ ബോർഡുകളിൽ 50 ശതമാനം വനിതാപ്രാതിനിധ്യം ഉണ്ടായിരിക്കണമെന്ന 2018-ൽ സ്കോട്ടിഷ് പാർലമെന്റ് പാസാക്കിയ നിയമത്തെ ചോദ്യംചെയ്താണ് ‘ഫോർ വിമെൻ സ്കോട്ട്‌ലൻഡ്’ കേസ് നൽകിയത്. ആ നിയമം ട്രാൻസ് സ്ത്രീകളെയും സ്ത്രീകളായാണ് കണക്കാക്കുന്നത്. സ്കോട്ടിഷ് സർക്കാരിന്റെ നിയമത്തിൽ വ്യക്തതയില്ലെന്നുപറഞ്ഞ് നൽകിയ കേസ് കീഴ്‌ക്കോടതികളിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്.

സ്കോട്ട്‌ലൻഡിന്റെ ഇഎ നിയമപ്രകാരം ജെൻഡർ റെക്കഗ്‌നിഷൻ സർട്ടിഫിക്കറ്റ് (ജിആർസി) കൈവശമുള്ള ട്രാൻസ് സ്ത്രീകൾക്ക് ജനനംകൊണ്ട് സ്ത്രീയായ ഒരാൾക്ക് കിട്ടുന്ന അതേ പരിരക്ഷകിട്ടുമെന്ന് സ്കോട്ടിഷ് സർക്കാർ വാദിച്ചു.

സ്കോട്ടിഷ് സർക്കാരിന്റെ വ്യാഖ്യാനം ശരിയല്ലെന്നും ജിആർസി സർട്ടിഫിക്കറ്റുകൾ അവതരിപ്പിച്ച 2004-ലെ ജെൻഡർ റെക്കഗ്‌നിഷൻ നിയമവുമായി ഇഎ നിയമം പൊരുത്തപ്പെടുന്നില്ലെന്നും സുപ്രീംകോടതി വിധിന്യായത്തിൽ വ്യക്തമാക്കി.

വസ്ത്രംമാറുന്ന മുറികൾ, ഹോസ്റ്റലുകൾ, മെഡിക്കൽ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഏകലിംഗ ഇടങ്ങളും സേവനങ്ങളും ലൈംഗികതയെ ജീവശാസ്ത്രപരമായ ലൈംഗികതയായി വ്യാഖ്യാനിച്ചാൽമാത്രമേ ശരിയാകൂവെന്ന് കോടതി പറഞ്ഞു. ഇത് ട്രാൻസ്ജെൻഡർ സ്ത്രീകൾക്ക് ഏകലിംഗ ഇടങ്ങളിൽ പ്രവേശിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കിയേക്കും.

Next Post
vishudha benny short film

ഫിലിം ആൻഡ്  ട്രെൻസിൻ്റെ അയർലണ്ടിലെ ആദ്യത്തെ ഷോർട്ട് ഫിലിം "വിഷുദ്ധ ബെന്നി" റീലീസ് ചെയ്തു

Popular News

  • iran israel conflict escalates

    മധ്യപൂര്‍വദേശത്ത് അശാന്തി; ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നു

    10 shares
    Share 4 Tweet 3
  • അഹമ്മദാബാദില്‍ ആകാശ ദുരന്തം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു, ആരെയും രക്ഷപ്പെടുത്താനായില്ലെന്ന് പൊലീസ് മേധാവി

    12 shares
    Share 5 Tweet 3
  • അഹമ്മദാബാദിൽ വിമാനത്താവളത്തിന് സമീപം ലണ്ടനിലേക് പുറപ്പെട്ട എയർ ഇന്ത്യ ബോയിങ് 787 വിമാനം തകർന്നുവീണു

    15 shares
    Share 6 Tweet 4
  • അയർലൻഡിലെ വാടക സാഹചര്യത്തിൽ വലിയ മാറ്റം: രാജ്യമെമ്പാടും റെന്റ് പ്രഷർ സോണുകൾ വ്യാപിപ്പിക്കുന്നു

    15 shares
    Share 6 Tweet 4
  • കെനിയയിൽ വാഹനാപകടത്തിൽ 5 മലയാളികൾ മരിച്ചു; അപകടത്തിൽപ്പെട്ടത് ഖത്തറിൽനിന്ന് വിനോദയാത്രയ്ക്ക് പോയവർ

    12 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha